Psalms 99

1യഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ;
അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
2യഹോവ സീയോനിൽ വലിയവനും
സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
3അവൻ പരിശുദ്ധൻ എന്നിങ്ങനെ
അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
4ന്യായതല്പരനായ രാജാവിന്റെ ബലത്തെ
നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു;
നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
5നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ;
അവൻ പരിശുദ്ധൻ ആകുന്നു.
6അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും,
അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും;
ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവൎക്കു ഉത്തരമരുളി.
7മേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു;
അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
8ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവൎക്കുത്തരമരുളി;
നീ അവൎക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
9നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ;
അവന്റെ വിശുദ്ധപൎവ്വതത്തിൽ നമസ്കരിപ്പിൻ;
നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
Copyright information for Mal1910