Psalms 110

ദാവീദിന്റെ ഒരു സങ്കീൎത്തനം.

1യഹോവ എന്റെ കൎത്താവിനോടു അരുളിച്ചെയ്യുന്നതു:
ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്ക.
2നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും;
നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
3നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു;
വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു
യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
4നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ
എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
5നിന്റെ വലത്തുഭാഗത്തിരിക്കുന്ന കൎത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകൎത്തുകളയും.
6അവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും;
അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും;
അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകൎത്തുകളയും.
7അവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും;
അതുകൊണ്ടു അവൻ തല ഉയൎത്തും.
Copyright information for Mal1910